മൂന്ന് കവിതകൾ

Babudas2011EE
Babudas
2011 EE

ഒടിയൻ

നിലാവിൽകുളിച്ചൊരാപാതിരാനേരം
കൊയ്ത്തുകഴിഞ്ഞൊരാപാടവരമ്പിലായ്
ചാടിമറിഞ്ഞുകൊണ്ടാർത്തുല്ലസിച്ചിവർ
കൂകിവിളിച്ചുതിമർത്തൊരുകാലം

പുറകെകുതിക്കുന്നവേലിപോലായും
ഉയരംമാറുന്നകമ്പുപോലായും
ഇരുകാലിലായുന്നനായായ്കിതച്ചും
ഒറ്റക്കൊമ്പൻകാളകളിച്ചും
ഇരുളിൽമറയുന്നരൂപമായ്വന്നതിൽ
പലരുംപേടിച്ചകഥയുണ്ട്പറയാൻ

നിറവയറായൊരുപെണ്ണിനെകണ്ടാൽ
ഉള്ളിലെകുഞ്ഞിനെതേടുന്നൊരത്രേ
ദേഹത്തിലണിയുന്നൊരൊടിമരുന്നാകാൻ
ഗർഭത്തിലുള്ളൊരുകുഞ്ഞതുവേണം
ഇവരെപേടിച്ചന്തിമയങ്ങിയാൽ
പെണ്ണിവരാരുംപുറത്തിറങ്ങീല

ഒടിവിദ്യയേറ്റൊരുദേഹമോപിന്നെയാ
ഒടിയെന്റെയാത്മാവുപേറിടുന്നല്ലോ
ഏകമായലയുന്നൊരാദേഹമകലെ
സ്വയമൊടുങ്ങാനുള്ളവഴികൾതിരയും

ഉടയാടയണിയാത്തദേഹത്തിലാണേൽ
കാണാതൊളിപ്പിച്ചകാച്ചിരുമ്പുണ്ടേൽ
പതറാതെനെഞ്ചുംവിരിച്ചങ്ങുനിന്നാൽ
പകൽപോലെയിവരെതെളിഞ്ഞങ്ങുകാണാം
ഇരുളിൽമറയുന്നൊരൊടിയനെകാണാൻ
പഴമക്കാർചൊല്ലിയൊരുവിദ്യയിതാണേ

പാടവരമ്പിന്നുറോഡുകളായി
ഇരുളിനെപിളരുന്നവഴിവിളക്കായി
കാടുംമേടുംവീടാൽനിറഞ്ഞു
ഒടിയനൊളിക്കാനിടവുംകുറഞ്ഞു
കാണുന്നില്ലിന്നാരുംകേൾക്കുന്നില്ലൊരുകഥയും
ഒടിയന്റെമായകളുമിരുളിൽമറഞ്ഞു

ആദ്യപ്രണയം

പുലർകാലമീകൊച്ചുപുൽനാമ്പിലുടലിട്ട
ഒരുമഞ്ഞുതുള്ളിപോലാദ്യപ്രണയം
ഇത്രമേൽനൈർമല്യമോടെപിറന്നൊരാ
കുളിരോലുമൊരുതെന്നലീപ്രണയം
ഒന്നുമേതിരികെയാശിച്ചിടാതുറവിട്ട
തളിരാർന്നൊരനുഭവമീപ്രണയം

വിറയാർന്നഹൃദയത്തുടിപ്പായിരുന്നെന്നിൽ
ആദ്യമായ്ചാരെനീവന്നനാളിൽ
നിന്നെത്തുടർന്നുകൊണ്ടാവഴിവച്ചൊരെൻ
പാദങ്ങളെന്തെതളർന്നിരുന്നു
ആചിരിപോലെമാറ്റേറുമൊരുപുഞ്ചിരി
വേറേതുമില്ലെന്നപോലിരുന്നു
ആമധുമൊഴിപോലെയീഭൂവിൽമറ്റൊരു
മൊഴിപോലുമുദയംചെയ്യാത്തപോൽ

എന്നുമീപുലരൊളിതഴുകിയുണർത്തിയ
പൂക്കൾനിനക്കുള്ളതായിരുന്നു
മാമലയേറിയുദിച്ചുവരുന്നൊരാ
സൂര്യന്റെചിരിയുംനിനക്കുള്ളപോൽ
പാതിമയങ്ങിയകണ്ണിൽതെളിഞ്ഞൊരെൻ
കനവിൽനിറഞ്ഞതോനിൻരൂപവും

രാവിന്റെമാറിലെഅമ്പിളിക്കലയോടു
കുശലംപറയാൻതുടങ്ങിയതും
ഇലകളെതഴുകിവരുന്നൊരാതെന്നലിൻ
കുളിരതുകൂടിപ്രിയമായതും
വിരസമായതുവരെകേട്ടൊരാകിളികളെ
കൊതിയോടെകേൾക്കാൻതുടങ്ങിയതും
നിന്നോടുള്ളൊരീപ്രണയകുസുമങ്ങൾ
എന്നിൽവിരിഞ്ഞതിൽപിന്നെയല്ലോ

നിന്നോടുപറയാനാശിച്ചവാക്കുകൾ
നിൻമുഖംകണ്ടതിൽഇടറിനിന്നു
എന്നിലൊളിപ്പിച്ചപ്രണയത്തളിരുകൾ
ആനോട്ടമേറ്റത്തിൽവാടിയല്ലോ
പറയാതെയറിയാതെയൊരുകുഞ്ഞുതേങ്ങലിൽ
ചാലിച്ചുചേർത്തതാണാദ്യപ്രണയം
ഇന്നുംതുറക്കാതെസൂക്ഷിച്ചുവച്ചൊരാ
പുസ്തകത്താളിലെപീലിപോലെ
മനസ്സിന്റെതാളുകൾക്കിടയിലൊളിപ്പിച്ച
നിറമോലുമൊരുപീലിയാദ്യപ്രണയം

 

മഴയെകാത്ത്


പെയ്തൊഴിഞ്ഞവാനിൽനോക്കിനിൻമിഴിയിണചൊന്നതും
നിൻവരണ്ടമേനികണ്ടുഎൻമനംമൊഴിഞ്ഞതും
ഇനിയുമെന്റെവരവുനോക്കികാത്തുനിൽപ്പിലെന്നുനീ
നിന്റെവിരഹഭാരമേകുംവിങ്ങലിന്റെയലകളിൽ
അന്നുവന്നുപുൽകിയൊരാരാവുമിന്നുമോർത്തുപോയ്
ഇടിവെട്ടിമിന്നിഞാനന്നുനിന്നിൽചേർന്നനാൾ
വ്രീളാവിവശയാൽമിഴികൾകൂമ്പിനിന്നുനീ
ഉദയസൂര്യനിൽനിന്നടർത്തിവച്ചകുങ്കുമം
പടർന്നലിഞ്ഞപോലെത്തുടുത്തിരുന്നുനിൻമുഖം
കാത്തിരുന്നുരുകിനിന്നനിന്മേനിപകർന്നൊരാ
പുതുമണമുള്ളിലെപ്രേമംവിടർത്തിയോ
പലകുറിചെറിയൊരുചാറ്റലായ്വന്നഞാൻ
നിൻസുഗന്ധത്തിനാൽകരുത്തനായ്മാറിയോ
കുത്തിയൊലിച്ചന്നുതീർത്തനീർച്ചാലുകൾ
എൻനഖക്ഷധങ്ങൾപോൽനീറ്റലുണർത്തിയോ
നിന്നിലൊഴുകിത്തുടങ്ങിയോരുറവകൾ
വറ്റാതിരുന്നെങ്കിലെന്നോർത്തനാളുകൾ
പിരിയാതിരുന്നെങ്കിലെന്നോർത്തനിമിഷമേ
നീയുമീവേനലിൻനിഴലിൽമറഞ്ഞുപോയ്

യാത്രപറഞ്ഞിത്രദൂരത്തിലെങ്കിലും
വരണ്ടനിൻനെഞ്ചിലെനീറ്റലറിഞ്ഞുഞാൻ
നിന്നിൽജ്വലിക്കുന്നവിരഹനാളങ്ങളാൽ
വെന്തൊരീനാളുകൾമറവിയിൽപൂഴ്ത്തുവാൻ
ഇരുണ്ടുവീർത്തകാർമേഘപാളികൾക്കിടയിലായ്
മിഴിവേകുംമഴവില്ലിൻതോളിലേറിയിനിയുമെ
നിന്നെയുണർത്തുവാൻകെട്ടിപ്പുണരുവാൻ
ഇനിയേറെവൈകാതെയരികത്തണഞ്ഞിടും
എന്നിലെപ്രേമത്തെനിന്നിൽപകരുവാൻ
പ്രിയയെനിന്നധരത്തിൽനനവുപകരുവാൻ……

Share on facebook
Share on twitter
Share on linkedin
WhatsApp